കൊൽക്കത്ത: പാർട്ടിക്കുള്ളിലെ വിമത നേതാക്കളുടെ പരാതിയെ തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ ഡെബിറ്റ് ഇടപാടുകൾ മരവിപ്പിച്ചു. ഏകദേശം ₹440 കോടി നിക്ഷേപമുള്ള അക്കൗണ്ടുകളാണ് സ്വകാര്യ ബാങ്കിൽ ‘ഡെബിറ്റ് ഫ്രീസ്’ ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
പാർട്ടി ഫണ്ടുകളുടെ ഉറവിടവും ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ മറ്റ് ഔട്ട്‌വേഡ് ഇടപാടുകൾ നടത്താനോ കഴിയില്ലെങ്കിലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിയന്ത്രണമില്ല.അതേസമയം, പാർട്ടിയുടെ മുൻ ട്രഷറർ അറൂപ് ബിശ്വാസ് ബാങ്കിന് അയച്ച കത്തും അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്. പാർട്ടിക്കുള്ളിലെ നേതൃത്വ തർക്കവും സാമ്പത്തിക നിയന്ത്രണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അക്കൗണ്ടുകളിൽ സ്റ്റാറ്റസ് ക്വോ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടത്.സംഭവം തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ പാർട്ടി നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.



