Wednesday, September 2, 2026
HomeINDIAസി.ജെ.പി–കേന്ദ്ര സർക്കാർ ചർച്ച അവിസാനിച്ചു; ധർമേന്ദ്ര പ്രധാൻ വിഷയത്തിൽ തീരുമാനം നാളേക്ക്, സമരം തുടരും

സി.ജെ.പി–കേന്ദ്ര സർക്കാർ ചർച്ച അവിസാനിച്ചു; ധർമേന്ദ്ര പ്രധാൻ വിഷയത്തിൽ തീരുമാനം നാളേക്ക്, സമരം തുടരും

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന സി.ജെ.പി (Cockroach Janta Party) നേതൃത്വത്തിലുള്ള പ്രതിഷേധത്തിനിടെ കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച വെള്ളിയാഴ്ചയും നടന്നു. ചർച്ചയിൽ ചില ആവശ്യങ്ങളിൽ അനുകൂല സമീപനം സ്വീകരിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുത്തില്ല. ഇക്കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ ശനിയാഴ്ച വരെ സമയം ആവശ്യപ്പെട്ടതായി സി.ജെ.പി നേതാക്കൾ അറിയിച്ചു.

ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരും സി.ജെ.പി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരും പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സി.ജെ.പി വക്താക്കൾ, ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയുകയോ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാട് ആവർത്തിച്ചു.

പ്രതിഷേധക്കാരുടെ മറ്റ് രണ്ട് ആവശ്യങ്ങളായ, നീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തതായി പറയുന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്നാണ് സി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം, പരീക്ഷാ ചോർച്ചകൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കാൻ പ്രത്യേക നിയമവും ഫാസ്റ്റ്-ട്രാക്ക് കോടതികളും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉത്തരവാദിത്തം ഉറപ്പാക്കാൻ വിദ്യാഭ്യാസമന്ത്രിക്കെതിരെ നടപടി സ്വീകരിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് സി.ജെ.പി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു.

സോണം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിച്ചെങ്കിലും, ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പ്രതിപക്ഷ പാർട്ടി നേതാക്കളും സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുവരികയാണ്.

ഇതിനിടെ, വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധവും പാർലമെന്റിന് അകത്തും പുറത്തും ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. കേന്ദ്രസർക്കാർ ശനിയാഴ്ച അറിയിക്കുന്ന നിലപാടാണ് സമരത്തിന്റെ തുടർഗതിയിൽ നിർണായകമാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments