Monday, July 20, 2026
HomeKERALAനെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ, നഷ്ടപരിഹാരം ഇരയുടെ മക്കൾക്ക്

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ, നഷ്ടപരിഹാരം ഇരയുടെ മക്കൾക്ക്

പാലക്കാട്: സംസ്ഥാനത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ജഡ്ജി ജന്നത്ത് ജോർജ് ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്.

2025 ജനുവരി 27-ന് പാലക്കാട് നെന്മാറയിലെ പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ 56-കാരൻ സുധാകരനെയും 75-കാരിയായ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

കേസിന്റെ വിചാരണക്കൊടുവിൽ കുറ്റം സംശയാതീതമായി തെളിഞ്ഞതായി വിലയിരുത്തിയ കോടതി, പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. കൂടാതെ, പ്രതിയിൽ നിന്ന് ഈടാക്കുന്ന 20 ലക്ഷം രൂപ പിഴ സുധാകരന്റെ മക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദേശിച്ചു. പ്രതി പിഴത്തുക അടയ്ക്കാൻ വിസമ്മതിക്കുകയോ അതിന് കഴിയാതിരിക്കുകയോ ചെയ്താൽ സർക്കാർ നഷ്ടപരിഹാരത്തുക നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ഏറെ ചർച്ച ചെയ്ത കൊലപാതക കേസുകളിൽ ഒന്നായ നെന്മാറ ഇരട്ടക്കൊലയിൽ ശിക്ഷാവിധി പുറത്തുവന്നതോടെ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചതായാണ് പ്രോസിക്യൂഷൻ പ്രതികരിച്ചത്. അതേസമയം, വധശിക്ഷ ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമായിരിക്കും. നിയമപ്രകാരം ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശവും പ്രതിക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments