Wednesday, September 2, 2026
HomeKERALAജനാധിപത്യമില്ലെന്ന് ആക്ഷേപമുള്ളവർക്ക് കേസ് കൊടുക്കാം’: ഗണേഷ് കുമാറിനെതിരെ സുകുമാരൻ നായർ

ജനാധിപത്യമില്ലെന്ന് ആക്ഷേപമുള്ളവർക്ക് കേസ് കൊടുക്കാം’: ഗണേഷ് കുമാറിനെതിരെ സുകുമാരൻ നായർ

‘എൻ എസ് എസിൽ നടക്കുന്നത് കൊടിയ അഴിമതിയെന്ന്’ ഗണേഷ് കുമാർ
‘കനക സിംഹാസനത്തിൽ ഏത് ശുനകനും ഇരിക്കാമെന്ന് തോന്നിപ്പിക്കുന്നത് സമുദായത്തിന് ഗുണകരമല്ലെന്നും’ മുൻ മന്ത്രി ഗണേഷ്‌കുമാർ
പരാമർശം മന്നം ക്ലബ്ബിൽ വേദി നിഷേധിച്ച സംഭവത്തെ തുടർന്ന്

ചങ്ങനാശേരി: എൻഎസ്എസിൽ ജനാധിപത്യമില്ലെന്ന ആരോപണം ഉന്നയിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിൽ ജനാധിപത്യമില്ലെന്ന് ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് സുകുമാരൻ നായർ പറഞ്ഞു.

ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സുകുമാരൻ നായരുടെ പ്രതികരണം. ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കാതിരുന്നത് കാലാവധി അവസാനിച്ചതിനെ തുടർന്നുള്ള സ്വാഭാവിക നടപടിയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ബോർഡ് അംഗങ്ങളെ തീരുമാനിക്കുന്നതെന്നും വർഷങ്ങളായി സ്ഥാനത്തുള്ളവർക്ക് പകരം പുതിയ ആളുകൾക്ക് അവസരം നൽകേണ്ടതുണ്ടെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ട നടപടിയെയും ഗണേഷ് കുമാർ നേരത്തെ ചോദ്യം ചെയ്തിരുന്നു. ജനാധിപത്യപരമായ നടപടിയല്ല ഉണ്ടായതെന്നായിരുന്നു ഗണേഷിന്റെ ആരോപണം. എന്നാൽ താലൂക്ക് യൂണിയൻ കമ്മിറ്റിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഭരണഘടനാപരമായി കമ്മിറ്റി പിരിച്ചുവിട്ടതെന്ന് സുകുമാരൻ നായർ വിശദീകരിച്ചു.

ഗണേഷ് കുമാറിന് 12 പേരുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന വാദവും അദ്ദേഹം തള്ളി. ഇക്കാര്യത്തിൽ തെളിവുണ്ടെങ്കിൽ കോടതിയെ സമീപിച്ച് തെളിയിക്കട്ടെയെന്നും സുകുമാരൻ നായർ വെല്ലുവിളിച്ചു.

അതേസമയം, എൻഎസ്എസ് നേതൃത്വത്തെ താൻ എതിർക്കില്ലെന്നും സുകുമാരൻ നായർ പിതൃതുല്യനാണെന്നും ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘടനയ്ക്കുള്ളിലെ തീരുമാനങ്ങളിൽ തനിക്ക് എതിർപ്പുണ്ടെങ്കിൽ അത് പറയാനുള്ള അവകാശമുണ്ടെന്നും ഗണേഷ് നിലപാടെടുത്തിരുന്നു.

ഡയറക്ടർ ബോർഡിൽനിന്ന് ഗണേഷ് കുമാറിനെ ഒഴിവാക്കിയതും സുകുമാരൻ നായർ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും എൻഎസ്എസിലെ പുതിയ അധികാര സമവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments